google giggles
മുരളിയേട്ടൻ വരും -പദ്മജ
ലക്നൗ∙ ഉത്തർപ്രദേശിൽ സന്ദർശനം നടത്തുന്ന തെന്നിന്ത്യൻ ചലച്ചിത്ര താരം രജനികാന്തിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തർപ്രദേശ് സന്ദർശനത്തിനിടെയാണ് രജനികാന്ത് അഖിലേഷ് യാദവിനെ സന്ദർശിക്കാനെത്തിയത്. തുടർന്ന് രജനികാന്ത് അയോധ്യയിലേക്കു പോയി. കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ച താരം അദ്ദേഹത്തിനൊപ്പം ‘ജയിലർ’ സിനിമ കണ്ടിരുന്നു.
ജയിൽമോചിതനായ മകൻ അയൽവീട്ടിലെ പെൺകുട്ടിയുമായി ഒളിച്ചോടി; യുപിയിൽ ദമ്പതികളെ അടിച്ചുകൊന്നു
ലക്നൗവിലെ അഖിലേഷിന്റെ വസതിയിലായിരുന്നു രജനികാന്തുമായുള്ള കൂടിക്കാഴ്ച. ഇതിനു പിന്നാലെ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ അഖിലേഷ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. ‘ഹൃദയങ്ങൾ കണ്ടുമുട്ടുമ്പോൾ ആളുകൾ ആലിംഗനം ചെയ്യും’ എന്ന വാചകത്തോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. മൈസൂരുവിലെ എൻജിനീയറിംഗ് പഠനകാലത്ത് രജനികാന്തിനെ സ്ക്രീനിൽ കണ്ടപ്പോൾ അനുഭവിച്ച സന്തോഷം ഇപ്പോഴും മറക്കാനാകില്ലെന്നും അഖിലേഷ് കുറിച്ചു
ബെംഗളൂരുവിലെ ഇന്റർനെറ്റ് സേവന കമ്പനിയായ എയറോണിക്സ് മീഡിയയുടെ മലയാളി സിഇഒയെയും മാനേജിങ് ഡയറക്ടറെയും വെട്ടിക്കൊന്ന കേസിൽ ഹെബ്ബാളിലെ ജിനെറ്റ് എന്ന ഐഎസ്പി കമ്പനി മേധാവി അരുൺ കുമാർ ആസാദ് അറസ്റ്റിൽ. ബെംഗളൂരുവിലെ കെംപേഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇന്നലെ രാത്രിയാണ് അരുൺ പിടിയിലായത്. ബിസിനസ് വൈരത്തെ തുടർന്ന് അരുൺ ക്വട്ടേഷൻ നൽകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
എയറോണിക്സ് മീഡിയയുടെ സിഇഒ കോട്ടയം പനച്ചിക്കാട് കുഴിമറ്റം രുക്മിണി വിലാസത്തിൽ ആർ.വിനുകുമാർ (47), എംഡി ഫണീന്ദ്ര സുബ്രഹ്മണ്യ എന്നിവരെയാണു അരുൺ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയത്. കന്നഡ റാപ്പറും ഇൻസ്റ്റാഗ്രാം ഇൻഫ്ലൂവൻസറുമായ ജോക്കർ ഫെലിക്സ് അടക്കം മൂന്നുപേരെയാണു കൃത്യം നിർവഹിക്കാൻ അരുൺ ചുമതലപ്പെടുത്തിയത്. എയ്റോണിക്സ് കമ്പനിയിലെ മുൻ ജീവനക്കാരന് കൂടിയാണു ഫെലിക്സ്. എയറോണിക്സ് കമ്പനി മേധാവിയോടുള്ള ഫെലിക്സിന്റെ വൈരവും അരുൺ മുതലെടുത്തു.